Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protection Of Rights

ജനാധിപത്യവിജയം അവകാശസംരക്ഷണത്തിൽ

മതപരിവർത്തന നിയമങ്ങളും അനന്തരഫലങ്ങളും

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ ‘അനധികൃത മതപരിവർത്തനം’ തടയുന്നതിനായി നിയമങ്ങൾ നിലവിലുണ്ട്. 1967 മുതൽ പല സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കിയ ഈ നിയമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ കടുപ്പമാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനു മുൻകൂർ അനുമതി ആവശ്യമാണ്; ‘ബലം’ അല്ലെങ്കിൽ ‘പ്രലോഭനം’ പോലുള്ള പദങ്ങൾക്ക് വ്യക്തതയില്ലാത്ത നിർവചനങ്ങളാണ് നൽകിയിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തുമതം സ്വീകരിക്കുന്നവരെയും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കള്ളസാക്ഷ്യം പറയിച്ച് അതിന് ഉത്തരവാദികളായവരെയും ജയിലിൽ അടയ്ക്കുന്ന പ്രവണതയും കാണുന്നു. ചില നിയമങ്ങളിൽ ശിക്ഷ 10 വർഷംവരെ തടവാണ്. ഭാരതത്തിന്‍റെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ്. “ഓരോ വ്യക്തിക്കും സ്വതന്ത്രമായി ഇഷ്‌ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും” അവകാശമുണ്ടെങ്കിലും, ഇത്, പൊതുക്രമം, നൈതികത, ആരോഗ്യ സംരക്ഷണം എന്നിവയുടെ പരിധിയിലായിരിക്കണം.

‘സ്വതന്ത്രമായി’ എന്ന പദം മതവിശ്വാസത്തിന്‍റെ സ്വയംബലവും സ്വതന്ത്ര സ്വഭാവവും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനതല മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ ചിലപ്പോൾ ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും അത് വിശ്വാസത്തിന്‍റെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുവെന്നും, അതിലൂടെ മതസ്വാതന്ത്ര്യം പരിമിതപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും പല മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും സാമൂഹികക്ഷേമരംഗത്തും ശുശ്രൂഷ ചെയ്യുന്നവരെപ്പോലും സംശയത്തിന്‍റെ നിഴലിൽ നിർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഉപാധിയായി ഈ നിയമങ്ങൾ മാറുന്നുണ്ട്.

ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിന്‍റെ (2021) അടിസ്ഥാനത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട നാലുപേർക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യത്തിൽ തീർപ്പ് കൽപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയും (മേയ് ഏഴ് 2025), വഞ്ചനാപരമായ മതപരിവർത്തനങ്ങളെ തടയാൻ രൂപപ്പെടുത്തിയതാണ് മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന സർക്കാർ വാദം അംഗീകരിക്കുകയാണു ചെയ്തത്. ഇതിന്‍റെ മറവിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം കോടതിയുടെ ഭാഗത്തും ഉണ്ടായില്ല എന്നത് നിർഭാഗ്യകരമാണ്. അതേസമയം ‘ഘർ വാപ്പസി’ എന്ന പേരിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെ സർക്കാരോ കോടതികളോ കണ്ടതായി നടിക്കുന്നുമില്ല.

ഒഡീഷയിലെ മൃതസംസ്കാരാവകാശ തർക്കങ്ങൾ

ഒഡീഷയിലെ ചില ഗ്രാമങ്ങളിൽ ക്രൈസ്തവ ആദിവാസി കുടുംബങ്ങൾക്ക് മൃതസംസ്കാരാവകാശം നിഷേധിച്ച സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ ഹിന്ദു ആചാരങ്ങൾ സ്വീകരിക്കണമെന്ന നിബന്ധന മുന്നോട്ടു വച്ചതായി ആരോപണമുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും മാനവമര്യാദയെയും ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാന അധികാരികളുടെ പ്രതികരണം കേസുകൾക്കനുസരിച്ച് വ്യത്യസ്തമാണെന്നതാണ് ഇവിടെയും ആശങ്കപ്പെടുത്തുന്നത്.

ബിജെപിയുടെ വളർച്ചയും ദേശീയതാ ചർച്ചകളും

2014 മുതൽ ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ തുടരുന്നു. പാർട്ടിയുടെ ആശയപരമായ പശ്ചാത്തലമായി രാഷ്‌ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) പ്രവർത്തിക്കുന്നുവെന്നത് സുപ്രസിദ്ധമാണ്. വിമർശകർ പറയുന്നത്, ഹിന്ദുത്വ ആശയധാരയുടെ വളർച്ചയോടെ ന്യൂനപക്ഷങ്ങൾക്കെതിരായ വൈരഭാഷയും അക്രമവും വർധിച്ചുവെന്നാണ്. 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച ചില അന്താരാഷ്‌ട്ര റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ 2025ൽ വർധിച്ചതായി സൂചനകളുണ്ട്. അതേസമയം, ബിജെപി നേതൃത്വം ആവർത്തിച്ചു പറയുന്നത് അവരുടെ ഭരണകൂടം ‘സർവധർമ സമഭാവ’ നയത്തെ പിന്തുടരുന്നതാണെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണെന്നുമാണ്.

അതീവ ദേശീയ സംഘടനകളും അക്രമാരോപണങ്ങളും

ബജ്‌രംഗ് ദൾ, വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) പോലുള്ള സംഘടനകൾക്കെതിരേ ചില ആക്രമണങ്ങളിൽ പങ്കാളിത്താരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പല സംഭവങ്ങളിലും പ്രാദേശിക സംഘർഷങ്ങൾ മതരൂപം ധരിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. പാർട്ടി ഔദ്യോഗികമായി അക്രമങ്ങളിൽനിന്ന് അകന്നുനിൽക്കുന്നുവെന്നു പറയുമ്പോഴും വിമർശകർ സംസ്ഥാനതലത്തിൽ ഗവൺമെന്‍റിന്‍റെ ഉത്തരവാദിത്വക്കുറവ് ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യത്തിന്‍റെ ഭാവി

മതസ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കപ്പെടുമ്പോഴേ ജനാധിപത്യം ശക്തമാവുകയുള്ളൂ. ക്രൈസ്തവരുടെ മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഇന്ത്യയുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തി അതിന്‍റെ വൈവിധ്യത്തിലാണ്. മതപരമായ ഭിന്നതകൾ രാഷ്‌ട്രീയ ആയുധമാകുമ്പോൾ, സമൂഹത്തിന്‍റെ ഏകതയും ഭരണഘടനയുടെ ആത്മാവും പരീക്ഷിക്കപ്പെടുന്നു.

ഉപസംഹാരം

മാറുന്ന രാഷ്‌ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യത്തിന്‍റെ സ്ഥിരതയും ഭരണഘടനയുടെ ആത്മാവും ഇന്ന് കൂടുതൽ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാകുകയാണ്. സഖ്യങ്ങളും പുനഃസഖ്യങ്ങളും അധികാര പുനഃക്രമീകരണങ്ങളും രാഷ്‌ട്രീയത്തിന്‍റെ സ്വാഭാവിക ഘടകങ്ങളായിരിക്കാം; എന്നാൽ, അവ ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് വഴിമാറരുത്; പ്രത്യേകിച്ച്, ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ. ഭരണഘടനയുടെ ഉറപ്പുകൾ പ്രായോഗികമായി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്‍റെ യഥാർഥ മാനദണ്ഡം.

ഇന്ത്യ ഭരണഘടനാപരമായി മതസ്വാതന്ത്ര്യത്തിന് പ്രതിബദ്ധമാണ്. എന്നിരുന്നാലും ക്രൈസ്തവസമൂഹം ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നു. പ്രശ്നപരിഹാരത്തിന് ആവശ്യമായത് നിയമത്തിന്‍റെ സമുചിതവും നിഷ്പക്ഷവുമായ പ്രയോഗം, വ്യക്തമായ രാഷ്‌ട്രീയ ഉത്തരവാദിത്വം, സത്യസന്ധമായ സാമൂഹിക സംഭാഷണം, ഭരണഘടനാ മൂല്യങ്ങളിലേക്കുള്ള പുതുക്കിയ പ്രതിബദ്ധത എന്നിവയാണ്.

മതം ഏതുമാകട്ടെ, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഒരുപോലെയാണ്. അതാണ് ഇന്ത്യയുടെ ശക്തി; അതാണ് സംരക്ഷിക്കപ്പെടേണ്ടത്. ജനാധിപത്യത്തിന്‍റെ യഥാർഥ വിജയം അധികാരമാറ്റങ്ങളിലല്ല, ജനതയുടെ അവകാശസംരക്ഷണത്തിലാണ്.

(അവസാനിച്ചു)

Latest News

Up